ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ പുതുതായി 28 പേരെ ഉൾപ്പെടുത്തി വികസിപ്പിച്ചു. മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 20 പേർ കാബിനെറ്റ് മന്ത്രിമാരും എട്ടു പേർ സഹമന്ത്രിമാരുമാണ്. ഇന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജ്യസഭാ എംപി. ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി. എംഎല്‍എ മാരായ യശോദര രാജെ സിന്ധ്യ, ഗോപാല്‍ ഭാര്‍ഗവ എന്നിവരാണ് പുതിയ മന്ത്രിമാരില്‍ പ്രധാനികള്‍. ബിജെപി. അധികാരമേറ്റ് മൂന്നു മാസത്തിനു ശേഷമാണ് മന്ത്രിസഭ വിപുലീകരണം നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മന്ത്രിമാരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഭിനന്ദിച്ചു. മധ്യപ്രദേശിന്റെ പൊതു താല്‍പര്യത്തിനും ലക്ഷ്യങ്ങള്‍ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതില്‍ സര്‍ക്കാരിനു പൂര്‍ണ പിന്‍തുണ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 23 നു ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വിപുലീകരണം. ഏപ്രില്‍ മാസത്തില്‍ അഞ്ചു മന്ത്രമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്.