തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി. ചെറുവള്ളി എസ്‌റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആയിരിക്കും ഏറ്റെടുക്കുക. ഏറ്റെടുക്കലിനു വേണ്ടിയുള്ള നടപടികള്‍ക്കു വേണ്ടി കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നുണ്ട്. ബിലീവേഴ്സ് ചർച്ചും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നേ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം കുപ്പു പ്രകാരം കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക. റവന്യൂ വകുപ്പായിരിക്കും നഷ്ടപരിഹാര തുക കെട്ടിവയ്ക്കുക. നഷ്ടപരിഹാരം അടച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ദതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്.
പദ്ദതിക്കു ധനം, റവന്യൂ, വകുപ്പുകള്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. വിമാനത്തകവളം സ്‌പെഷ്യല്‍ ഓഫീസര്‍ വി തുളസീദാസ്, കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ദതി തയ്യാറാക്കിയത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നു വി തുളസീ ദാസ് അറിയിച്ചു. വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.