മുംബൈ: സുശാന്ത് മിടുക്കനായിരുന്നു. വിദ്യാസമ്പന്നനും. എഇഇഇയിൽ അഖിലേന്ത്യാ തലത്തിൽ ഏഴാം റാങ്ക് നേടിയ സുശാന്ത് സിംഗ് രജ്പുത് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിരുന്നു. ആകസ്മികമാ യാണ് ബോളിവുഡിലെത്തുന്നത്. ബഹുമുഖ പ്രതിഭയായിരുന്നു നടൻ. അതു കൊണ്ട് തന്നെ ഭാവനാസമ്പന്നനും.
അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ സുശാന്തിന്റെ 50 സ്വപ്‌നങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. തന്റെ ജീവിതകാലത്തില്‍ സഫലമാക്കേണ്ട സ്വപ്‌നങ്ങളുടെ പട്ടികയാണ് സുശാന്ത് മുമ്പ് പങ്കുവെച്ചിരുന്നത്. ഒരു ആരാധകനാണ് ഇത് പങ്കുവെച്ചത്. ഈ സ്വപ്‌നത്തില്‍ കുറച്ച് കാര്യം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടാവാം. ചിലത് അദ്ദേഹം ബാക്കിവെച്ചിട്ടുണ്ടാവും. നമ്മളെല്ലാവരും സ്വപ്‌നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക. നിങ്ങളെ ആ ജീവിതത്തെ കണ്ടെത്തിയാല്‍, അതില്‍ നിറയെ സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ദര്‍ശന്‍ എന്ന ആരാധകന്‍ കുറിച്ചു.
വിമാനം പറത്താനുള്ള ലൈസന്‍സ് നേടുക, നാസയുടെ വര്‍ക്ക്‌ഷോപ്പിലേക്ക് നൂറ് കുട്ടികളെ അയക്കുക. അയേണ്‍മാന്‍ ട്രയാത്‌ലണില്‍ പങ്കെടുക്കുക. റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക. ശവപ്പറമ്പില്‍ ഒരു രാത്രി ഒറ്റയ്ക്ക് കഴിയുക. ലംബോര്‍ഗിനി വാങ്ങുക. സ്വന്തമായി പുസ്തകം എഴുതുക. ഇടംങ്കൈ കൊണ്ട് ക്രിക്കറ്റ് കളിക്കുക. പരീക്ഷയെഴുതാതെ ബിരുദം നേടുക. നൂറ് അമ്മമാരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്വന്തമാക്കുക. നാസയില്‍ ബഹിരാകാശ പരിശീലനം നേടുക. റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പം അയേണ്‍ മാന്‍ വേഷത്തില്‍ ഒരു സെല്‍ഫി എടുക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളാണ് ഇതില്‍ പറയുന്നത്.