കുവൈറ്റ്:കൊറോണക്കാലത്തെ ലോക്ക് ഡൗൺ പ്രവാസ ജീവതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയിൽ കലാകാരൻമാർ നിർമ്മിച്ച “പെയ്തൊഴിയും നേരം” –
ഹ്രസ്വ ചിത്രം ശ്രദ്ധേയമായി.
തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും കൊറോണ ഭീതിയുമെല്ലാം തീർത്ത ഒറ്റപ്പെടലിൽ ഇലകൊഴിയുന്നതു പോലെ പ്രവാസി ജീവിതങ്ങൾ നഷ്ടമാകാതിരിക്കാൻ കരുത്ത് പകരുന്നതാണ് പെയ്തൊഴിയും നേരം”.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുക ഇതാണ് ഈ ഹ്രസ്വ ചിത്രം നൽകുന്ന സന്ദേശം.
ലാ ലുമിറി സിനി ഹബിൻ്റെ ബാനറിൽ രുപ കൊണ്ട പെയ്തൊഴിയും നേരത്തിൻ്റെ കഥ, തിരക്കഥ,, സംവിധാനം നിർവ്വഹിച്ചത് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിഭീഷ് തിക്കോടിയാണ്.
പ്രമുഖ ചലച്ചിത്ര നടൻ അജു വർഗ്ഗീസിനോടൊപ്പം, മീഡിൽ ഈസ്റ്റിലെ എൻ.അജിത് കുമാർ, സബീന.എം .സാലി, ബഷീർ തിക്കോടി, മൊയ്തീൻകോയ. കെ.കെ, പി.ഉണ്ണിക്കൃഷ്ണൻ ,ഷെമീജ് കുമാർ, അബ്ദുറഹിമാൻ പുറക്കാട് , പി.വി. വിജയ രാഘവൻ എന്നിവർ സംയുക്തമായാണ് ഫേയ്സ് ബുക്ക് പേജുകളിലൂടെ ഫിലിമിന്റെ റിലീസിങ്ങ് നടത്തിയത്.
കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിൻ്റെ നിർമ്മാതാവ് മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാർ വട്ടിയൂർക്കാവ് , ബിൻസ് അടൂർ എന്നീവർ മുഖ്യ കഥാപ്രാത്രങ്ങളായുള്ള ഹ്രസ്വചിത്രത്തിന്റെ ഛായഗ്രാഹകൻ മാധ്യമ പ്രവർത്തകനായ നൗഫൽ മൂടാടിയാണ്.