ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഷാഹിദ് കഖാൻ അബ്ബാസിക്കും ഇപ്പോഴത്തെ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനും കൊറോണ സ്ഥിരീകരിച്ചു. 2017–18 കാലയളവിൽ നവാസ് ഷരീഫ് രാജിവച്ചപ്പോൾ പകരം പ്രധാനമന്ത്രിയായത് അബ്ബാസിയായിരുന്നു. കഴിഞ്ഞ ദിവസം പാക്ക് മാധ്യമപ്രവർത്തക മെഹർ തരാറിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഭരണ, പ്രതിപക്ഷ കക്ഷികളിലെ ഒട്ടേറെ നേതാക്കൾ കൊറോണ ബാധിച്ച് ഐസലേഷനിലാണ്.
രാജ്യത്ത് ആകെ രോഗികൾ ഒരു ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ലാഹോറിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും വൻതോതിൽ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും കൊറോണ വ്യാപനം സ്‌ഫോടനാത്മകമായ സാഹചര്യത്തിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.