ന്യൂഡെൽഹി : അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിൽ ഇന്ത്യ മാറിനിൽക്കുന്നതാണ് നല്ലതെന്ന് ചൈന. പുതിയ ശീതയുദ്ധത്തിൽ പങ്കുചേരാനും അതിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനുമായി ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ചില റിപോർട്ടുകൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ചൈനയുടെ ഈ താക്കിത്.
അത്തരം യുക്തിരഹിതമായ ശബ്ദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതിനല്ലാതെ മറ്റൊന്നിനുമല്ല , അത് മുഖ്യധാരാ ശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യരുത്. അടിസ്ഥാനപരമായി പറഞ്ഞാൽ, യുഎസ്-ചൈന സംബന്ധിച്ചുള്ള ഏത് വിഷയത്തിലും ഇന്ത്യ ഇടപെടുന്നതിൽ നിന്നും ഇന്ത്യയ്ക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ല നേട്ടത്തേക്കാൾ കൂടുതൽ നഷ്ടപ്പെടും, അതുകൊണ്ടാണ് മോദി സർക്കാർ പുതിയ ഭൗമരാഷ്ട്രീയ വികസനത്തെ വസ്തുനിഷ്ഠമായും യുക്തിസഹമായും അഭിമുഖീകരിക്കേണ്ടത് ആണ് എന്നാണ് ചൈന പറയുന്നത്.
അതേസമയം ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരമൊരു ഭീഷണിയുമായി ചൈന എത്തിയിരിക്കുന്നത്. ലഡാക്കിലും വടക്കൻ സിക്കിമിലും ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസങ്ങളിൽ സൈനിക ശക്തി വർദ്ധിപ്പിച്ചിരുന്നു. അതിർത്തിയിൽ സാധാരണ പട്രോളിങിന് ചൈനീസ് സൈന്യം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ഇന്ത്യൻ സർക്കാരും ചൈനീസ് സർക്കാരും ട്രംപിന്റെ വാഗ്ദാനം തിരസ്കരിച്ചിരുന്നു.