ജയലളിതയുടെ സ്വത്ത്; ആയിരം കോടി ; ദീപക്കും ദീപയും അവകാശികൾ

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തിന് മദ്രാസ് ഹൈക്കോടതി നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചു. നീണ്ട നാളത്തെ സ്വത്ത് തർക്കത്തിനോടുവിൽ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപക്, ദീപ എന്നിവരെ ആണ് പുതിയ അവകാശികളായി കോടതി പ്രഖ്യാപിച്ചത്. ഇതോടെ ജയലളിതയുടെ ആയിരം കോടി സ്വത്ത് തർക്കത്തിനാണ് തീർപ്പ് വന്നത്.

ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകം ആക്കുന്നതിനെ കുറിച്ച് പുനപരിശോധിക്കണമെന്നും കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു .

സ്വകാര്യ കെട്ടിടങ്ങൾ വലിയ വില കൊടുത്ത് ഏറ്റെടുക്കുന്നതിന് പകരം ജനോപകാരമായ പദ്ധതികൾ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. സേവന പദ്ധതികൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുണ്ട്.