Home National കൊറോണ വ്യാപനം ശക്തമായി; ജനങ്ങളുമായി ഇടപഴകുന്നവരെ പരിശോധിക്കണം; ഐസിഎംആർ നിർദേശം

കൊറോണ വ്യാപനം ശക്തമായി; ജനങ്ങളുമായി ഇടപഴകുന്നവരെ പരിശോധിക്കണം; ഐസിഎംആർ നിർദേശം

0

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ മരണസംഖ്യയും കൂടുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കണമെന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നു. മെയ് 18ന് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മാർഗ്ഗനിർദേശ പട്ടിക ഐസിഎംആർ പുതുക്കിയിട്ടുണ്ട്.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ, ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, ബിൽഡിംഗ് സെക്യൂരിറ്റി ഗാർഡുകൾ, എയർപോർട്ട് സ്റ്റാഫ്, ബസ് ഡ്രൈവർമാർ, പച്ചക്കറി വഴിയോര കച്ചവടക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരെ ലക്ഷണങ്ങൾ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യണമെന്നാണ് ഐസിഎംആർ പറയുന്നത്. പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസിന്റെയും ലക്ഷണങ്ങൾ എന്നും ഇവർ പറയുന്നു.

കൊറോണ രാജ്യത്ത് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കൊറോണ ടെസ്റ്റിങ് പട്ടികയിൽ പുതുതായുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കുന്നത്.

പാരാമെഡിക്കുകൾക്കും ആരോഗ്യപ്രവർത്തകർക്കും പുറമെ സ്വകാര്യ, സർക്കാർ കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ചെക്ക്പോസ്റ്റുകൾ / റോഡുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, എയർപോർട്ട് സ്റ്റാഫ്, കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട എയർ ഇന്ത്യ ടീം, കുടിയേറ്റക്കാർ, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികൾ, ബസ് ഡ്രൈവർ, അനുബന്ധ സ്റ്റാഫ്, ഫാർമസിസ്റ്റ്, പച്ചക്കറി കച്ചവടക്കാർ, ബാങ്കുകൾ മുതലായ ചില ഷോപ്പുകളിലെ ആളുകൾ എന്നിവരാണ് പുതിയ ഐസിഎംആർ കൊറോണ ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുൻനിരപട്ടികയിൽ ഉൾപ്പെട്ടവരുടെ പൂർണ്ണ ലിസ്റ്റ്.

പുതുതായുള്ള ഹോട്ടസ്പോട്ടുകൾ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കൊറോണ ടെസ്റ്റിന്റെ മുൻഗണനാക്രമം പരിഷ്കരിച്ചതിനു പിന്നിൽ.
ടെസ്റ്റിംഗ് കപ്പാസിറ്റി പ്രതിദിനം 2 ലക്ഷമായി ഉയർത്താൻ ഐസിഎംആർ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്കരണം.

LEAVE A REPLY

Please enter your comment!
Please enter your name here