ലണ്ടൻ : കൊറോണ വൈറസ് വ്യാപനം മൂലം ബ്രിട്ടനിൽ ഏർപ്പെടുത്തിയ ലോക് ഡൗണിനു കൂടുതൽ ഇളവ് നൽകികൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിലെ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെ സമ്പദ് വ്യവസ്ഥ തുറക്കാനുള്ള പദ്ധതിയാണ് ഇട്ടിരിക്കുന്നത്.
അഞ്ച് ഘട്ടമായി ആണ് ലോക് ഡൗൺ പിൻവലിക്കുന്നത്.വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പോയി ജോലി തുടരാമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി. എന്നാൽ പൊതുഗതാഗതം ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്.
ജൂണ്‍ 1 മുതല്‍ സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. എന്നാൽ സ്കൂളുകൾ തുറക്കുന്നതിനു അധ്യാപക സംഘടനാ എതിര്പ്പുമായി രംഗത്ത എത്തിയിരുന്നു. സ്കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ തുറക്കുന്നതോടെ ലോക്ക്ഡൌണ്‍ ഏകദേശം അവസാനിച്ച പ്രതീതിയാണ് ബ്രിട്ടനിൽ ഉണ്ടാകുക. കൂടാതെ ജൂൺ 1 നു ശേഷം ചില പൊതു സ്ഥലങ്ങളും ഹോട്ടലുകളും തുറക്കൻ അനുമതി നൽകിയിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലെയും സാമൂഹിക അകലം പാലിക്കണം പോലുള്ള നിയമങ്ങൾ പാലിച്ചാൽ ജനങ്ങൾക്ക് സുരക്ഷിതമായി ഷോപ്പിംഗ് നടത്താമെന്നും ജനങ്ങളും അത് ആഗ്രഹിക്കുണ്ടെന്നാണ് ബോറിസ് ജോൺസൻ പറയുന്നത്. ബിസിനസുകൾ പുനരാരംഭിക്കുന്നതിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പുനർനിർമ്മാണത്തിലേക്കുള്ള വഴിയിലെ നിർണായക ഘട്ടമായിരിക്കും, മാത്രമല്ല യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലുകൾക്ക് പിന്തുണ നൽകുകയും ചെയ്യും എന്നാണ് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞത്.
ഇനി നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ ബാക്കിയുള്ളത് സിനിമ, സ്പോര്‍ട്സ് ഇവന്‍റുകള്‍ തുടങ്ങിയ വിനോദ മേഖലകളില്‍ മാത്രമാണ്. 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥകള്‍ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ബാധകമാണ്.