കൊച്ചി : സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ നിശ്ചയിച്ച ഫീസ് ഘടനയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഫീസ് വർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിച്ച് സ്വാശ്രയ മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് ഘടന പുനഃപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്. 2017 മുതല്‍ 2019 വരെയുള്ള ബാച്ചുകളുടെ ഫീസ് പുനര്‍നിര്‍ണ്ണയം നടത്താന്‍ ഹൈക്കോടതി കമ്മറ്റിക്കു നിര്‍ദ്ദേശം നല്‍കി.
2020-21 വര്‍ഷത്തേക്കുള്ള സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍
5,60,000 രൂപ ഈടാക്കിയിരുന്നു. ഇതനുസരിച്ച് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതനുസരിച്ച് സ്ഥാപനം നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാശ്രയമാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികളുടെ ഭാഗമായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കൽ കോളജുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.