ബെയ്ജിംഗ്: രണ്ടാംഘട്ട കൊറോണ വ്യാപനം തടയാൻ ശക്തമായ നടപടിയുമായി ചൈന. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ 30 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തിയാണ് ഇക്കുറി രോഗവ്യാപനം തടയാൻ അധികൃതര്‍ രംഗത്തെത്തിയത്.
വുഹാനില്‍ മാത്രം 11 മില്യണ്‍ ആളുകളെ കൊറോണ പരിശോധനക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിന് വീടുകളില്‍ ന്യൂക്ലിക് ആസിഡ് പരിശോധന നടത്തുമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം തന്നെ ഗണ്യമായി കുറഞ്ഞതിനു ശേഷം വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ചൈന തുടര്‍ നടപടികള്‍ ത്വരിത ഗതിയിലാക്കിയത്.