കൊച്ചി: കുവൈറ്റിലെ പ്രവാസി മലയാളി മനസുകളുടെ നന്മയിൽ, ഒരുമയിൽ, കാരുണ്യത്തിൽ അയ്യപ്പന്‍ നാടണഞ്ഞു. കുവൈറ്റിൽ നിന്ന് പ്രവാസികളുമായി ഇന്ന്
രാത്രി എത്തിയ എയർ ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായി അയപ്പൻ നാടണഞ്ഞു.
മാസങ്ങളായി ശാരീരിക ബുദ്ധിമുട്ട് കാരണം കുവൈറ്റിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന അയപ്പൻ്റെ വാര്‍ത്ത അറിഞ്ഞ കുവൈറ്റിലെ സുമനസുകളാണ് അദ്ദേഹ നാട്ടിലെത്തിക്കാൻ കൈകോർത്തത്. 18 വര്‍ഷമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ച അയ്യപ്പന്‍ തൃശൂർ അയ്യന്തോള്‍ സ്വദേശിയാണ് . രണ്ട് പതിറ്റാണ്ടായി കുവൈറ്റിൽ കാര്‍പന്‍ററായി ജോലി ചെയ്തു വരികെയായിരുന്നു. അതിനിടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം പ്രാവസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ലോകമെങ്ങും ലോക്ക് ഡൗണിലായത്.
കടുത്ത ഹൃദ്രോഗ പ്രശ്നങ്ങളുള്ള അയ്യപ്പന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് മലയാളികൾ കാരുണ്യ സ്പർശമേകിയത്. അബ്ബാസിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എയിം സെന്ന മലയാളികളുടെ സന്നദ്ധ സംഘടനയാണ് അയ്യപ്പന്‍റെ യാത്രക്കുള്ള ചെലവുകള്‍ വഹിച്ചത്.
ഇന്നെത്തിയ വിമാനത്തിലെ ഒമ്പത് യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നൽകിയതും എയിംസായിരുന്നു. ഗര്‍ഭിണികളും രോഗികളുമായ ആറ് പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കിയതും എയിംസിൻ്റെ നേതൃതത്തിലായിരുന്നു.
സമ്പൂര്‍ണ്ണ ലോക് ഡൗണിൽ ഇന്ത്യക്കാർക്കും മലയാളികൾക്കും ആശ്വാസമേകുന്ന എയിംസിൻ്റെ പ്രവർത്തനങ്ങൾ ‘എഡിറ്റേഴ്സ് ലൈവ് ‘ ലോക മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. വാക്കുകൾക്കപ്പുറം പ്രവർത്തനങ്ങളിലൂടെ മലയാളികൾ ഇവിടെ സ്നേഹത്തിൻ്റെ പുതുതീരം തീർക്കുകയാണ്.
അബ്ബാസിയ പ്രദേശത്ത് ആറോളം ഏരിയ കേന്ദ്രീകരിച്ച് എയിംസ് കർമ്മനിരതമാകുമ്പോൾ ലോക്ക്ഡൗണിൻ്റെ അസ്വസ്തതകളും ഭീതിയും എല്ലാവരും മറക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും മരുന്നുകളും ഭക്ഷണകിറ്റുകളും എത്തിച്ച് നൽകാനും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഫ്രീ കൌണ്‍സിലിംഗിനും വാടകയുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാനു മൊക്കെ എയിംസ് നടത്തുന്ന പ്രവർത്തനങ്ങൾ ഓരോ മലയാളിക്കും അനുകരണീയമാണ്.