Home National കരാർ പുതുക്കിയില്ല; തിരുപ്പതി ബാലാജി ക്ഷേത്രം 1300 തൊഴിലാളികളെ ഒഴിവാക്കി

കരാർ പുതുക്കിയില്ല; തിരുപ്പതി ബാലാജി ക്ഷേത്രം 1300 തൊഴിലാളികളെ ഒഴിവാക്കി

0

ഹൈദരബാദ്: ലോക്ക് ഡൗണിൽ കരാർ തൊഴിലാളികളുടെ ജോലി അവസാനിപ്പിച്ച് തിരുപ്പതി ബാലാജി ക്ഷേത്രം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ക്ഷേത്രം 1300 തൊഴിലാളികളുടെ കരാറാണ് അവസാനിപ്പിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിച്ചതായാണ് റിപ്പോർട്ട് .

ഏപ്രില്‍ 30 ന് അവസാനിച്ച കരാര്‍ പുതുക്കാതെയാണ് തൊഴിലാളികളെ ഒഴിവാക്കിയത്. മെയ് ഒന്നു മുതല്‍ ഇവരോട് ജോലിക്ക് എത്തേണ്ടെന്ന് മാനേജ്മെൻറ് അറിയിക്കുകയായിരുന്നു.

ലോക്ക്ഡൌണ്‍ ആരംഭിച്ചതിന് പിന്നാലെ സ്ഥിരം തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇവരുടെ സേവനങ്ങൾ നിർത്തലാക്കിയതായി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കി. ജോലി നഷ്ടമായ കരാര്‍ തൊഴിലാളികളെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്നാണ് സുബ്ബ റെഡ്ഡി വിശദമാക്കുന്നത്. കരാര്‍ തൊഴിലാളികളെ എത്തിച്ചിരുന്ന സ്ഥാപനത്തിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. കൊറോണ വ്യാപനത്തിനിടെയും ക്ഷേത്രത്തിലെ ശുചീകരണ പ്രവൃത്തികളിലേര്‍പ്പെട്ടവരെ പെട്ടെന്ന് ജോലിയില്‍ നിന്ന് മാറ്റിയതിനെതിരെ ട്രേഡ് യൂണിയനുകളില്‍ നിന്ന് പ്രതിഷേധം നേരിടുന്നുണ്ട്.
ഈ വര്‍ഷം 3309 കോടി രൂപയുടെ ബജറ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം അവതരിപ്പിച്ചത്.
ബജറ്റിലെ നിര്‍ദേശങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനത്തിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here