ലണ്ടൻ: ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായിരുന്ന ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞതായി റിപ്പോർട്ടുകൾ. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ സുഷിരമായിരുന്നു ഇത്. എന്നാൽ പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ആ സുഷിരം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കുന്ന കോപര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംങ് സര്‍വീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.
സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഓസോണ്‍ പാളികളാണ്.
അള്‍ട്രാവൈലറ്റ് രശ്മികള്‍ തുടര്‍ച്ചയായി കൊണ്ടാല്‍ മനുഷ്യരില്‍ ചര്‍മ്മ അര്‍ബുദത്തിന് വരെ കാരണമാകാൻ സാധ്യതകൾ ഏറെയാണ്.
എന്നാൽ കൊറോണയെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണത്തില്‍ ഉണ്ടായ കുറവുമായി ഇതിന് ബന്ധമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ധ്രുവപ്രദേശങ്ങളിലെ ചുഴലി ശക്തികുറഞ്ഞിരിക്കുന്നതിനാലാണ് ഓസോണ്‍ പാളി പഴയ നിലയിലെത്തിയതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നികസ് പറയുന്നത്.
ഇക്കുറി ധ്രുവപ്രദേശങ്ങളിലെ ചുഴലികള്‍ അതി ശക്തമായിരുന്നുവെന്നും സാധാരണയിലും തണുത്ത കാറ്റും ഇതിലുണ്ടായിരുന്നുവെന്നും കോപര്‍നിക്കസ് സൂചിപ്പിക്കുന്നു. അതോടെ ഓസോണ്‍ പാളി നിശ്ചിത പ്രദേശങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് സുഷിരം രൂപപ്പെടാൻ കാരണമായത്. എന്നാൽ ഇപ്പോള്‍ ധ്രുവപ്രദേശങ്ങളിലെ ചുഴലി ശക്തികുറഞ്ഞിരിക്കുകയാണ് ഇതോടെ ഓസോണ്‍ പാളി പഴയ നിലയിലെത്തിയെന്നും യൂറോപ്യന്‍ യൂണിയന്റെ കോപര്‍നികസ് പറയുന്നു.