തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറിലേറെ മഴ നീണ്ടുനിന്നു. ശക്തമായ ഇടിയോടും മിന്നലോടും കൂടിയായിരുന്നു മഴ.
ഇന്നും നാളെയും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ കേരളത്തില്‍ രൂപപ്പെട്ട അന്തരീക്ഷചുഴി വടക്കോട്ട്‌പോകുന്നതിനാൽ മഴവ്യാപകമാകുമെന്നാണ് സൂചന. കാസര്‍കോട് ജില്ലയിലൊഴികെ മറ്റുസ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ആലപ്പുഴ,കോട്ടയം ജില്ലകളിലും മണിക്കൂറുകളോളം കനത്ത മഴപെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കനത്തനാശനഷ്ടമാണ് ഉണ്ടായിട്ടുണ്ട്. കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാഴത്തോട്ടങ്ങളും നശിച്ചിട്ടുണ്ട്