ന്യൂഡൽഹി: കൊറോണ ചികിത്സയ്ക്ക് 500 കിടക്കകളുള്ള സ്വന്തം മൾട്ടി സ്പെഷാലിറ്റി ആശുപത്രി സർക്കാരിനു വിട്ടുനൽകാൻ പ്രവാസി മലയാളി ഡോ. ഷംഷീർ വയലിൽ സന്നദ്ധതയറിയിച്ചു . ഡൽഹി എൻസിആർ മനേസറിലെ മെഡിയോർ ആശുപത്രി വിട്ടുനൽകാമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ ഡോ. ഷംഷീർ അറിയിച്ചത്.
ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള ഗൾഫിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത് കെയറിന്റേതാണ് ആശുപത്രി.
വിപിഎസ് ഹെൽത്ത്കെയറിനു ഡൽഹിയിൽ മൂന്നു മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാണുള്ളത്. ഇതിൽ അത്യാധു നിക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തര സേവനങ്ങൾ തു ടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോർ ആശുപത്രിയിലുള്ളത്.
ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ
പരിശോധനകൾ നടത്തുന്നുണ്ട്. അനുമതി ലഭിക്കുമ്പോൾ കൊറോണ രോഗികൾക്കു ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ മാർഗരേഖ പ്രകാരം മെഡിയോർ ഹോസ്പിറ്റൽ പ്രവർത്തിക്കുമെന്ന് മെഡിയോർ ആശുപത്രി സിഒഒ നിഹാജ് ജി. മുഹമ്മദ് അറിയിച്ചു.
കേരളത്തിൽ നിപ്പ വൈറസ് പടന്നുപിടിച്ചപ്പോൾ വി പി എസ് ഗ്രൂപ്പ് വിദേശത്ത് നിന്ന് മരുന്നുകൾ എത്തിച്ച് സഹായിച്ചിരുന്നു.