
ഭഗല്‍പുര്‍: ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.പോലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നതയി വിവരം ഉണ്ട്.സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പ്രദേശത്തെ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്ന കെട്ടിടം.കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബം പടക്ക നിര്‍മ്മാണം നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നും അനധികൃത അനധികൃത പടക്കങ്ങളും നാടന്‍ ബോംബുമാണ് സ്ഫോടത്തിന് കാരണമെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.