
കട്ടപ്പന: കാമുകനുമൊത്ത് ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടിക്കിയ വനിത പഞ്ചായത്ത് അംഗം പിടിയിൽ. ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവം. വണ്ടൻമേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. സൗമ്യയുടെ കാമുകനും മറുനാടൻ മലയാളി യുമായ വിനോദ്, സുഹൃത്ത് ഷാനവാസ് എന്നിവരാണ് കൂട്ടുപ്രതികൾ. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കെലപ്പെടുത്താനായിരുന്നു പദ്ധതി. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറിയതോടെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.
എം.ഡി.എം.എ സംഘടിപ്പിക്കുന്നതിനായി വിനോദ് കൊടും ക്രിമനലായ ഷാനവാസിനെ ബന്ധപ്പെട്ടു. ഷാനവാസാണ് എം.ഡി.എംഎ എത്തിച്ചു കൊടുത്തത്. കഴിഞ്ഞ പതിനെട്ടിന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറി. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. കാമുകൻ പോലീസിനും മറ്റിതര ഏജൻസികൾക്കും ഫോട്ടോ നൽകി. ഫോൺ വഴിയും സൂചന നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിലിൻ്റെ പക്കൽ നിന്നും എം.ഡി.എം എ പിടികൂടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ സാധിച്ചില്ല. സംശയത്തേതുടർന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. അന്വേഷണത്തിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയും കാമുകനായ വിദേശ മലയാളി വിനോദും വിനോദിൻറ സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് സുനിലെന്ന് വ്യക്തമായി.
പോലീസിൻ്റെ സമയോചിതമായ ഇടപെടൽ കൊലപാതകത്തിൽ കലാശിക്കാമായിരുന്ന നീക്കമാണ് തകർത്തത്. കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ ഈ ഹീനകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി എത്താറുണ്ട്. ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇവർ ഗൂഡാലോചന നടത്തിയത്. മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. സൌമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിൻഷാ യും അറസ്റ്റിലായി.
ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.നേരത്തേ എറണാകുളത്ത് വച്ച് കോടികളുടെ ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ ഷാനവാസിൻ്റെ കൂട്ടാളികൾ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐ.പിഎസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലായിരുന്നു അന്വഷണം.
അന്വേഷണ സംഘത്തിൽ വണ്ടൻമേട് ഐപി വി എസ് നവാസ് ഇടുക്കി ഡാൻസാഫ് അംഗങ്ങളായ ജോഷി , മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡി.വൈ.എസ് പി യുടെ ടീമംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ് സി.പി.ഒമാരായാ ടോണി ജോൺ വികെ അനീഷ് കൂടാതെ വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ IP വി.എസ്. നവാസ് SI മാരായ എബി ജോർജ് , ജയ്സ് ജേക്കബ് ,റജിമോൻ കൂര്യൻ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ മൃദുല ജി. ഷിബു പി.എസ് ASI മാരായ വേണുഗോപാൽ , മഹേഷ് പി.വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.