Home State മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ്‌ സ്‌പില്‍വേകള്‍ തുറന്നിട്ടും ജലനിരപ്പ്‌ 138 അടിയായി കുറയ്‌ക്കാന്‍ തമിഴ്‌നാടിനായില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ്‌ സ്‌പില്‍വേകള്‍ തുറന്നിട്ടും ജലനിരപ്പ്‌ 138 അടിയായി കുറയ്‌ക്കാന്‍ തമിഴ്‌നാടിനായില്ല

0

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ്‌ സ്‌പില്‍വേകള്‍ തുറന്നിട്ടും റൂള്‍ കര്‍വ്‌ പ്രകാരമുള്ള അണക്കെട്ടിലെ ജലനിരപ്പ്‌ 138 അടിയായി കുറയ്‌ക്കാന്‍ തമിഴ്‌നാടിനായില്ല. ഒക്‌ടോബര്‍ 31 വരെ ജലനിരപ്പ്‌ 138 അടിയില്‍ നിര്‍ത്തണമെന്നതായിരുന്നു സുപ്രീം കോടതി റൂള്‍ കര്‍വ്‌. 138.95 അടിയിലെത്തിയ 29 നു രാവിലെ 7.30 നാണ്‌ അണക്കെട്ടിലെ മൂന്നു സ്‌പില്‍വേകള്‍ തുറന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കിത്തുടങ്ങിയത്‌.

പിറ്റേന്നു മൂന്ന്‌ ഷട്ടറുകള്‍ കൂടിതുറന്നു. മൂന്നു ദിവസം പിന്നിട്ടിട്ടും ജലനിരപ്പ്‌ 138 അടിക്കുമേലാണ്‌. തമിഴ്‌നാട്ടിലേക്ക്‌ പെന്‍സ്‌റ്റോക്കിലൂടെ സെക്കന്‍ഡ്‌ തോറും 2350 ഘനയടി വീതവും സ്‌പില്‍വേയിലൂടെ 2777 ഘനയടി വീതവും ജലം ഒഴുക്കിയിട്ടും സംഭരണിയിലെ ജലനിരപ്പ്‌ 138 അടിയായി കുറക്കാന്‍ ഇന്നലെ രാത്രി വരെയും കഴിഞ്ഞിട്ടില്ല.

അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോത്‌ വര്‍ധിക്കുന്നതിന്‌ ആനുപാതികമായി സ്‌പില്‍വേയിലൂടെ വെളളം തുറന്നുവിടുന്നില്ല. ഇതാണു ജലനിരപ്പ്‌ താഴാത്തതിനു കാരണം. ഇതിനിടെ ഇന്നുമുതല്‍ ജലനിരപ്പ്‌ 139.50 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാട്‌ ശ്രമം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അണക്കെട്ടിലെ ജല നിരപ്പ്‌ 138.65 അടിയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here