Home State കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് വിട്ട കൗൺസിലർ

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് വിട്ട കൗൺസിലർ

0

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് വിട്ട കൗൺസിലർ എം എച്ച് എം അഷ്റഫ്. ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ജില്ലാ കളക്ട൪ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ൦ അറിയിച്ചു.

രണ്ട് സ്വതന്ത്ര കൗൺസില൪മാരെ കൂട്ടുപിടിച്ച് കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി വിട്ട കൗൺസിലർ എ൦എച്ച്എ൦ അഷ്റഫ് ആരോപിച്ചു. ഇദ്ദേഹം പത്ത് മാസം മുൻപ് സിപിഎം വിട്ടിരുന്നു. ജിയോ കേബിൾ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്റഫ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോർപറേഷനിൽ ഭരണമാറ്റം ഉണ്ടാകില്ല. നിലവിൽ കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി പിടിക്കാനാവും യുഡിഎഫ് ശ്രമിക്കുക.

ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റിയിൽ ഇപ്പോൾ മേൽക്കൈ യുഡിഎഫിനാണ്. നേരത്തെ യുഡിഎഫിന് നാലും എൽഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇടതംഗം കെകെ ശിവന്റെ മരണത്തെ തുടർന്ന് കമ്മിറ്റിയിലെ അംഗനില 4-4 എന്നായി. അഷ്റഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ പോലും യുഡിഎഫിന് മേൽക്കൈ കിട്ടും.

നിലവിൽ കൊച്ചി കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി പിടിക്കാനാവും യുഡിഎഫ് ശ്രമിക്കുക. എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കാരണമായേക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here