കൊറോണ ചികിൽസയിലിരിക്കെ മരിച്ച പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി മകൻ

പെരുമ്പാവൂർ: കൊറോണ ചികിത്സാ കേന്ദ്രത്തിൽ ചികിൽസയിലിരുന്ന് മരിച്ച വയോധികന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കാരത്തിനെത്തിച്ചപ്പോൾ പുഴുവരിച്ചിരുന്നതായി പരാതി. വേങ്ങൂർ കൊമ്പനാട് കയ്യാലക്കുടി കുഞ്ഞുമോൻ (85) ആണ് മരിച്ചത്. മകൻ കെകെ അനിൽകുമാർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

കുഞ്ഞുമോനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് അമ്പലമുകളിലെ കൊറോണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നു കഴിഞ്ഞ 6ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

14ന് പുലർച്ചെ കുഞ്ഞുമോൻ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 15ന് സംസ്കാരത്തിനായി പെരുമ്പാവൂർ നഗരസഭയുടെ കീഴിലുള്ള മലമുറി പൊതുശ്മശാനത്തിൽ കൊണ്ടു വന്നപ്പോഴാണു പുഴുവരിച്ചതായി കണ്ടതെന്നു പരാതിയിൽ പറയുന്നു.