ന്യൂഡെൽഹി : രാജ്യത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ കാലാവധി അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ. മെയ് 3 നു ശേഷവും ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങളാണ് രംഗത്ത എത്തിയത്.
ഡെൽഹി, ഒഡിഷ, ബംഗാൾ, മധ്യപ്രദേശ് മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാങ്ങളാണ് കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മെയ് 16 വരെയെങ്കിലും ലോക്ക്ഡൗൺ സമയപരിധി നീട്ടണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ തെലുങ്കാനയിൽ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിചിരിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിനെ കുറിച്ചുള്ള കേന്ദ്ര നിർദ്ദേശം പുറത്തിറങ്ങിയതിന് ശേഷമേ ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു.
തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് ചര്‍ച്ച നടത്തുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ, പുനെ സിറ്റികള്‍ മെയ് 18വരെയെങ്കിലും പൂർണമായി അടച്ചിടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.