ഇന്ത്യയിൽ വൻ സ്ഫോടനത്തിന് പദ്ധതി; കൊൽക്കത്തയിലും യുപിയിലും ഭീകര‍ർ പിടിയിലായി

കൊൽക്കത്ത: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനത്തിന് ലക്ഷ്യവെച്ച് എത്തിയ ഭീകകരരെ പിടികൂടി. ഉത്തർപ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ ആണ് പിടിയിലായത്. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അം​ഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പറഞ്ഞു.

സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്.

തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേ‍ർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തർപ്ര​ദേശിൽ രണ്ട് തീവ്രവാദികൾ പിടിയിലായത്. ലക്നൗ ന​ഗരത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായ രണ്ട് പേരും അൽ ഖ്വയ്ദ അം​ഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഇന്ന് എൻഐഎ റെയ്ഡ് നടത്തി. ‌അനന്തനാഗിൽ നിന്ന് അഞ്ച് പേരെയും ശ്രീനഗറിൽ നിന്ന് ഒരാളെയും എൻഐഎ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇൻറലിജൻസ് ബ്യൂറോയും, റോയും, ജമ്മുകാശ്മീർ പോലീസും റെയ്ഡിൽ പങ്കെടുത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മുകാശ്മീരിൽ പതിനൊന്ന് സർക്കാ‍ർ ഉദ്യോസ്ഥരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്.