പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; ഏപ്രിൽ ഹാജരാകാമെന്ന് ഉറപ്പ്

കൊച്ചി: ഡോളർ കടത്തു കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ എത്താൻ കഴിയില്ലെന്നും ഏപ്രിൽ ആദ്യവാരം ഹാജരാകാമെന്നും അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

സത്യവാങ്മൂലത്തിന് പിന്നാലെയാണ് 12ന് കസ്റ്റംസ് ആസ്ഥാനത്ത് എത്താനറിയിച്ച് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ചത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇടപാടുകൾ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിർദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മീഷൻ കിട്ടിയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.