പിറവത്തെ കേരള കോൺ എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി ; മൽസരിക്കുന്നത് സിപിഎം സംസ്ഥാന നേതാക്കളുടെ അനുമതിയോടെയെന്ന് സിന്ധു

കൊച്ചി: പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഡോ.സിന്ധുമോള്‍ ജേക്കബിനെ ചൊല്ലി വീണ്ടും വിവാദം. സിപിഎം അംഗമായ സിന്ധുമോളെ പാർട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയാണെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. എന്നാൽ സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ തമ്മിലുള്ള ധാരണയോടെയാണ് താൻ സ്ഥാനാർഥിയായതെന്ന് സിന്ധുമോൾ പറഞ്ഞു.

ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിന്ധുവിനെ കോട്ടയം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്.

അതേസമയം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന് സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സംസാരിച്ചിരുന്നു. പിറവത്ത് രണ്ടില ചിഹ്നത്തില്‍ താന്‍ മത്സരിക്കും. പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നുമാണ് സിന്ധുമോളുടെ പ്രതികരണം.

പാലക്കുഴ പഞ്ചായത്തിൽ സിപിഐ പ്രതിനിധിയായിരുന്ന പാലക്കുഴ ഓലിക്കൽ ജേക്കബ് ജോണിന്റെയും ചിന്നമ്മ ജേക്കബ്ബിന്റെയും മകളാണ് സിന്ധുമോൾ ജേക്കബ്. പ്രീഡിഗ്രി പഠനകാലത്ത് മൂവാറ്റുപുഴ നിർമല കോളേജിൽനിന്ന് എഐഎസ് എഫ് വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. കുറിച്ചി ഹോമിയോ കോളേജിൽനിന്ന് ബിഎച്ച്എംഎസ്. ബിരുദം നേടി. ഹോമിയോ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് തുടങ്ങി.

ഹോമിയോ ഡോക്ടറായ ഡോ. ജയ്സ് പി ചെമ്മനാട്ടിന്റെ ഭാര്യയായി ഉഴവൂരിലെത്തി. 2005-ൽ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായി. ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡിഐസി. പ്രതിനിധിയായി ജയിച്ച മോളി ലൂക്കാ കേരള കോൺഗ്രസ്-എമ്മിനൊപ്പം എത്തുകയും കേരള കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.

2010-ലും 2015-ലും ഉഴവൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമാണ്.

ഇതിനിടെ പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്- എമ്മിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം പാർട്ടിയിൽനിന്ന് രാജിവെച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജിൽസിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാർട്ടിക്കെതിരേ രൂക്ഷവിമർശനമാണ് ജിൽസ് ഉന്നയിച്ചത്. സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോൾ ജേക്കബിന്റെ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്.