Home National നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  മമത ബാനർജിക്ക് വീണ് പരിക്ക്

നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  മമത ബാനർജിക്ക് വീണ് പരിക്ക്

0

നന്ദിഗ്രാം: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ് പരിക്ക്. നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോഴാണ് പരിക്കേറ്റത്. കാലിലാണ് പരിക്കേറ്റത്. മമതയെ പിടിച്ച്‌ തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം കാറിൽ കയറുന്നതിനിടെ മൂന്ന്-നാല് പേർ ചേർന്ന് തന്നെ തള്ളിയതായി മമത ആരോപിച്ചു. തിക്കിനും തിരക്കിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷെ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ഉയർത്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതായി വ്യക്തമാണ്.അവരുടെ കാലിനും മുഖത്തുമാണ് പരിക്കേറ്റത്.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രചാരണം തൽക്കാലത്തേക്ക് മാറ്റിവെച്ച്‌ വീട്ടിലെത്തി ഡോക്ടറെ കാണുമെന്നും മമത ബാനർജി പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മമത വ്യക്തമാക്കി. ഇതോടെ ഇന്ന് രാത്രി നന്ദിഗ്രാമിൽ ചിലവഴിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മമത വൈകുന്നേരം കൊൽക്കത്തയ്ക്ക് മടങ്ങി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് തൃണമൂലും ആരോപിച്ചു.

അതേസമയം ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അവർ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവർ ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അർജുൻ സിങ് ചോദിച്ചു.

പശ്ചിമ ബംഗാളിലെ എൽ ക്ലാസിക്കോ മണ്ഡലമായ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ‘വരത്തൻ’ പ്രയോഗവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുൻ തൃണമൂൽ ബുദ്ധികേന്ദ്രവും മമതാ ബാനർജിയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന നന്ദിഗ്രാമിൽ, നേരിട്ട് പോരിനിറങ്ങിയ മമതാ ബാനർജി പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചിലയിടങ്ങളിൽ ‘പരദേശി’ ആരോപണം ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here