കൊച്ചി: സുരക്ഷാഭീതിയെത്തുടര്ന്നു ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്കാലിക നിരോധനം പിൻവലിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി (ജിസിസിഎ) യാണ് താല്കാലിക നിരോധനം പിന്‍വലിച്ചത്.
20 മാസം നീണ്ട വിദഗ്ധ പരിശോധനകള്‍ക്കുശേഷം സോഫ്റ്റ് വെയറിലടക്കം വിമാനത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.ഇവ നടപ്പാക്കിയശേഷമാവും സര്വീസാരംഭിക്കുകയെന്നു ഫ്ളൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.
11 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങളും 3 ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളുമാണു ഫ്ളൈദുബായിക്കുള്ളത്. പൈലറ്റുമാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടി.