തിരുവനന്തപുരം: ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പിനി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കെഎസ്ആർടിസിയുടെ ദീർഘദൂര സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഇന്റലിജന്റ് സെൻട്രൽ കൺട്രോൾ സെന്ററിന് കീഴിൽ പുതിയ ബസുകൾ, സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള ബസുകൾ, കെഎസ്‌ആർടിസിയുടെ നിലവിലുള്ള ദീർഘദൂര ബസുകൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതും പുതിയ കമ്പനിക്ക് കീഴിലായിരിക്കും. പ്രവർത്തന ചെലവുകൾക്ക് കെഎസ്‌ആർടിസിക്ക് കിഫ്ബി നൽകുന്ന വായ്പ തിരിച്ചടയ്ക്കലിനുശേഷം ‘സ്വിഫ്റ്റിന്റെ’ എല്ലാ വരുമാനവും കോർപ്പറേഷന് അവരുടെ ജീവനക്കാരുടെ വായ്പകൾ, കടങ്ങൾ, ക്ഷേമച്ചെലവുകൾ എന്നിവയ്ക്ക് ചിലവഴിക്കുന്നതിനും വേണ്ടി ഉപയോഗിക്കാൻ കഴിയും.
ഇതോടൊപ്പം അഞ്ച് താൽക്കാലിക സീനിയർ മാനേജർമാരുടെ പോസ്റ്റും സൃഷ്ടിച്ചിട്ടുണ്ട്. ഇവരെ കെഎസ്ആർടിസിയുമായി സഹകരിക്കുന്നതിന് വേണ്ടി സിഎംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രാരംഭ ചിലവുകൾക്കായി മന്ത്രി സഭ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം നൂറ് ലക്ഷം രൂപയാണ്.
കെഎസ്ആർടിസി സിഎംഡി തന്നെയായിരിക്കും കെഎസ്ആർടിസി സിഫ്റ്റിന്റേയം എക്സ് ഓഫിഷ്യോ,
പൂർണ്ണമായും പ്രൊഫഷണൽസ് അടങ്ങിയ 8 അംഗ ബോർഡായിരിക്കും കെഎസ്ആർടിസി സിഫ്റ്റിന്റെ മാനേജ്മെന്റ്.
ട്രാൻസ്പോർട്ട് സെക്രട്ടറി, ധനകാര്യ സെക്രട്ടറി കൂടാതെ ഈ രംഗത്ത് 20 വർഷത്തെ പ്രവർത്തിപരിചയമുള്ള പ്രഗത്ഭർ ആണ് ഉള്ളത്.
കെഎസ്‌ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടർ തന്നെയായിരിക്കും പുതിയ കമ്പനിയുടെ എക്സ്-അഫീഷ്യോ ചെയർമാനും മാനേജിംഗ് ഡയറക്ടറും . കെഎസ്‌ആർടിസി – സ്വിഫ്റ്റ് ഒരു സ്വതന്ത്ര സർക്കാർ കമ്പനിയായിരിക്കും, എന്നാൽ കെഎസ്‌ആർടിസിയിൽ നിന്ന് നിയമപരമായി ചെറിയൊരു വേർതിരിവ് ഉണ്ടാകും. കെഎസ്‌ആർടിസി- സ്വിഫ്റ്റിന്റെ പ്രവർത്തനം കെഎസ്‌ആർടിസിയെ ആശ്രയിച്ചിരിക്കും.
കെഎസ്‌ആർടിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും കെഎസ്ആർടിസിയുടെ മറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും കെഎസ്‌ആർടിസി- സ്വിഫ്റ്റ് ഉപയോക്തൃ നിരക്കുകൾ നൽകും. കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ബസ്, ബസ് റൂട്ട്, ബസ് ഡിപ്പോ തുടങ്ങിയവയും ഉൾപ്പെടും. ബസുകളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഡിപ്പോയിലെ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങൾ തുടങ്ങിയവ ഈ സേവനങ്ങളിൽ ഉൾപ്പെടും. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കരാറും ഉണ്ടാകും.
പുതിയ കമ്പനിയുടെ കാലാവധി 10 വർഷത്തേക്കാണ്. കെഎസ്‌ആർടിസിയിൽ നിന്ന് പുറത്താക്കിയ എംപാനൽ ജീവനക്കാരെ ‘കെഎസ്‌ആർടിസി – സ്വിഫ്റ്റ്’ ൽ പുനരധിവസിപ്പിക്കുകയും ചെയ്യും. ഉയർന്ന മാനേജ്മെൻറ് ഉൾപ്പെടെ ‘കെഎസ്‌ആർടിസി – സ്വിഫ്റ്റ്’ ലെ എല്ലാ ജീവനക്കാരെയും താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കുകയുള്ളൂ, അവരെ ഒരിക്കലും സ്ഥിരപ്പെടുത്തുകയില്ല. ഈ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും കെഎസ്‌ആർടിസിയിൽ നിന്ന് വ്യത്യസ്തമായിരിക്കും.
ആവശ്യമെങ്കിൽ അധിക ഓപ്പറേറ്റിംഗ് / സൂപ്പർവൈസറി സ്റ്റാഫുകളെ കെഎസ്‌ആർടിസിയിൽ നിന്ന് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ വിന്യസിക്കും. എല്ലാ ഉദ്യോഗസ്ഥരെയും സ്റ്റാഫുകളെയും അവർ ഏറ്റെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഏർപ്പെടുത്തൂ,
ക്ലിഫ്ബിയിൽ നിന്ന് വായ്പയെടുത്ത് വാങ്ങുന്ന പുതിയ സിഎൻജി ബസുകളും ഇലക്ട്രിക് ബസുകളും കെഎസ്ആർടിസി സിഫ്റ്റിന് കീഴിലായിരിക്കും. ഇതിനുപുറമെ, കെഎസ്‌ആർടിസി നടത്തുന്ന ദീർഘദൂര സേവനങ്ങളും ഘട്ടം ഘട്ടമായി സ്വിഫ്റ്റിലേക്ക് മാറ്റും. നിലവിലുള്ള മൂന്ന് (നോർത്ത്, സെൻട്രൽ, സൗത്ത്) സോണുകൾക്ക് പുറമേ നാലാമത്തെ സ്വതന്ത്ര ലാഭ കേന്ദ്രമായി ‘കെഎസ്‌ആർടിസി – സ്വിഫ്റ്റ്’ പ്രവർത്തിക്കും. 10 വർഷത്തേക്കാണ് കമ്പനി രൂപീകരിക്കുന്നത്. ആ സമയം കെഎസ്‌ആർടിസിയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട എല്ലാ സ്വത്തുക്കളും ഈ കാലയളവിന്റെ അവസാനത്തിൽ കോർപ്പറേഷന് തിരികെ നൽകും.