പാക്കിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്ത് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്ത് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പാക്കിസ്ഥാന്‍ ഇടപെടലുകളെ കുറിച്ച്‌ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഡ്രോണുകളിലൂടെ ആയുധങ്ങളുടെ കൂടെ പണവും ഹെറോയിനും ഉള്‍പ്പെടെയുള്ളവയും കടത്തുന്നുണ്ട്.

പഞ്ചാബില്‍ പ്രതിസന്ധികളും അസ്വസ്ഥതകളുമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക സമരം ശക്തമായതിനു ശേഷം അതിര്‍ത്തിയിലെ അസ്വസ്ഥതകളും ക്രമതീതമായി വര്‍ധിച്ചുവെന്നും അദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ആരംഭിച്ചപ്പോള്‍ മുതല്‍ പഞ്ചാബില്‍ പ്രശിനങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന ശ്രമിക്കുന്നുണ്ടായിരുന്നെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ 20 ശതമാനം സൈനികരും കര്‍ഷകര്‍ സജീവമായ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് അവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തരുത്’ എന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക പിന്നില്‍ പാക്കിസ്ഥാനാണോ എന്നത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.