ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രവർത്തനത്തിനാണ് ഇന്ത്യയിൽ തുടക്കമായി. രാജ്യത്തെ കൊറോണ വാക്സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഡെൽഹി എയിംസിൽ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാകിസിൻ ഡോസ് സ്വീകരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ സാന്നിദ്ധ്യത്തിലാണ് മനീഷ് കുമാർ വാകിസിൻ ഡോസ് സ്വീകരിച്ചത്. ഇദ്ദേഹത്തെ കൂടാതെ ഡെൽഹി എയിംസ് ഡയക്ടർ ഡോ. ഡോ. രൺദീപ് ഗുലേറിയയും വാക്സിൻ സ്വീകരിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടക്കുന്നത്.