കാസര്‍കോട്∙: പാണത്തൂര്‍ ബസപകടത്തിൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു,
അപകടത്തിൽ ഏഴു പേർ മരിച്ചു. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആൾ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയ സർക്കാർ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെയും ആർടിഒയെയും ചുമതലപ്പെടുത്തിയിരുന്നു.
കാസര്‍കോട്∙: പാണത്തൂര്‍ ബസപകടത്തിൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു,
അപകടത്തിൽ ഏഴു പേർ മരിച്ചു. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആൾ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയ സർക്കാർ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെയും ആർടിഒയെയും ചുമതലപ്പെടുത്തിയിരുന്നു.
കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നു.