കോതമംഗലം: കുട്ടമ്പുഴ ഇടമലയാറിൽ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വാച്ചർ പി.ജെ മാത്യുവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ വാച്ചറെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. ഇടമലയാർ സ്റ്റേഷൻ്റെ പരിധിയിൽ മയിലാടുംപാറയിലെ ഉൾക്കാട്ടിൽ പരിശോധനക്കിടെ ഈറ്റക്കാട്ടിൽ നിന്നും കാട്ടുപോത്ത്
അപ്രതീക്ഷിതമായി ചാടിയെത്തി മാത്യുവിനെ ഇടിച്ച് കൊമ്പിൽ കോർത്ത് കുടഞ്ഞെറിയുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ തുണ്ടം റെയിഞ്ചാഫീസർ മുഹമ്മദ് റാഫി , ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജയൻ.ജെ, ഫോറസ്റ്റർ ദിൽഷാദ്
എന്നിവരുടെ നേതൃത്വത്തിലുള്ളവർ ഭൂതത്താൻകെട്ട്, ഇടമലയാർ സ്റ്റേഷനുകളുടെ പരിശോധന സംഘം പരിശോധനക്കായി
പുറപ്പെട്ടപ്പോൾ വാച്ചറായ മാത്യു വായിരുന്നു മുന്നിൽ നടന്നിരുന്നത്.
ഓടിയെത്തിയ കാട്ടുപോത്ത് മാത്യുവിനെ കശക്കിയെറിഞ്ഞ ശേഷം കാട്ടിനുള്ളിലേക്ക് വിരണ്ട് ഓടി മറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥഥർ വിവരമറിയിച്ചതിനെ തുടർന്ന്
ഇടമലയാർ പുഴയിലൂടെ എണ്ണക്കൽ സ്റ്റേഷനിൽ നിന്നും ബോട്ട് എത്തിച്ച് ജല മാർഗം ഇടമലയാർ ഡാമിൽ എത്തിച്ച അപകടത്തിൽ പെട്ട വ്യക്തിയെ ജീപ്പിൽ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.