Home Covid-19 ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കൊറോണ പ്രതിരോധ കുത്തിവയ്പ് പദ്ധതിക്ക് തയ്യാറെടുക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കൊറോണ പ്രതിരോധ കുത്തിവയ്പ് പദ്ധതിക്ക് തയ്യാറെടുക്കുന്നു: പ്രധാനമന്ത്രി

0

ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പുതിയ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണ്. വിതരണത്തിനുളള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണെന്നും അടുത്തവർഷം ആദ്യത്തോടെ വാക്സിൻ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.

19 കേന്ദ്രമന്ത്രിമാർക്കാണ് വിതരണത്തിന്റെ ചുമതല. വാക്സിൻ ഉപയോഗത്തിനുളള അപേക്ഷകൾ പരിശോധിക്കാൻ സെന്റർ ഡ്രഗ്സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റൈ വിദഗ്ധ സമിതി നാളെ യോഗം ചേരും. കോവിഷീൽഡ് കോവാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത്ബയോടെക്കും സമർപ്പിച്ച ക്ലിനിക്കൽ ട്രയൽ റിപ്പോർട്ടും സമിതി പരിശോധിക്കും.

‘സ്വാസ്ഥ്യമാണ് സമ്പത്ത്. 2020 നമ്മെ ഇക്കാര്യം വളരെ നന്നായി പഠിപ്പിച്ചതാണ്. ആഗോള ആരോഗ്യരംഗത്ത് ഇന്ത്യ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ്. 2021-ൽ ആരോഗ്യസംരക്ഷണ മേഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. മരുന്നും മുൻകരുതലുമായിരിക്കണം 2021-ലെ നമ്മുടെ മന്ത്രം.’പ്രധാനമന്ത്രി പറഞ്ഞു

വാക്സിനേഷൻ പദ്ധതിയുമായി ബദ്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് അഭ്യൂഹങ്ങൾ വളരെ വേഗത്തിലാണ് പടരുന്നത്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി പലയാളുകളും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. വാക്സിനേഷൻ ആരംഭിക്കുന്നത് വരെ ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നേക്കാം. ചിലത് ഇതിനകം പ്രചരിച്ച് തുടങ്ങിക്കഴിഞ്ഞു.

കൊറോണയ്ക്ക് എതിരായ‌ പോരാട്ടം അജ്ഞാനായ ഒരു ശത്രുവിനോടുളള പോരാട്ടമാണ്. ഉത്തരവാദിത്തബോധമുളള പൗരന്മാർ എന്ന നിലയ്ക്ക് ഇത്തരം അഭ്യൂഹങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം.’ പരിശോധിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here