Home World വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചു; യൗസേപ്പിതാവിനെ സഭാ മധ്യസ്ഥനായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വർഷം

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചു; യൗസേപ്പിതാവിനെ സഭാ മധ്യസ്ഥനായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വർഷം

0

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചു; സഭാ മധ്യസ്ഥനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിൻ്റെ 150-ാം വർഷം

വത്തിക്കാന്‍ സിറ്റി: ഈ വർഷം – 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ സഭാ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മാർപ്പാപ്പയുടെ ഈ പ്രഖ്യാപനം.

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണെന്ന് ഇതോടനുബന്ധിച്ച് ഇറക്കിയ ഡിക്രിയിൽ വത്തിക്കാൻ വ്യക്തമാക്കുന്നു. യൗസേപ്പിതാവിനെ സമര്‍പ്പിച്ച് ഒരു അപ്പസ്തോലിക ലേഖനവും ഫ്രാന്‍സിസ് മാർപാപ്പ പുറത്തുവിട്ടിട്ടുണ്ട്.

ക്യൂമാഡ്മോഡം ഡിയൂസ് തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ 1870 ഡിസംബര്‍ എട്ടിനാണ് പയസ് ഒമ്പതാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. ഇതിൻ്റെ 150-ാം വാർഷികത്തിലാണ് മാർപ്പാപ്പയുടെ പുതിയ പ്രഖ്യാപനം.

കൊറോണ മഹാമാരിയുടെ പശ്ചാതലത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനം പ്രായമായവര്‍ക്കും, രോഗികള്‍ക്കും, വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാണെന്ന് റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയില്‍ പ്രഖ്യാപിക്കുന്നു.

ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ട പൂര്‍ത്തീകരണത്തിന് ദിവസേന അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു ഡിക്രിയില്‍ പറയുന്നു. 

മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദ്ദിനാള്‍ മൌറോ പിയാസെന്‍സാ, റീജന്റ് മോണ്‍. ക്രിസ്സിസ്റ്റോഫ് നൈകിയലുമാണ് ഡിക്രിയില്‍ ഒപ്പിട്ടിരിക്കുന്നത്. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും നമുക്ക് ദര്‍ശിക്കാനാവുമെന്ന് ‘പാട്രിസ് കോര്‍ഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന്‍ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തില്‍ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here