കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോ.ഇ.സി ബാബുക്കുട്ടിയുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊച്ചിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഡോക്ടർ മരിച്ചത്.
കൊറോണ പ്രതിരോധത്തിൽ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാബുകുട്ടിയുടെ നിര്യാണത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അനുശോചനം അറിയിച്ചു.