കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കാരണമല്ലെന്ന് ഭാരത് ബയോടെക്ക്

ന്യൂഡെൽഹി : കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്ക്. യുവാവിന് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക് വിശദീകരിച്ചു. പാർശ്വഫലം കൊണ്ടല്ല യുവാവിന് അസുഖം വന്നത് എന്ന് വ്യക്തമായതിനാലാണ് ഡിസിജിഐ തുടർ ഘട്ടങ്ങൾക്ക് അനുമതി നൽകിയത്. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും കമ്പനി വ്യക്തമാക്കി.

ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്. എന്നാൽ ഇത് മരുന്നിന്റെ പ്രതിപ്രവർത്തനമല്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിലയിരുത്തുമ്പോൾ കൊവാക്സിൻ അറുപത് ശതമാനം ഫലപ്രദമാണെന്നും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്‌സീൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.വാക്‌സിൻ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവയ്ച്ചില്ലെന്നും ഭാരത് ബയോടെക്കിനിതിരെ ആരോപണം ഉയർന്നിരുന്നു.

അതേസമയം, സംഭവം 24 മണിക്കൂറിനുള്ളിൽ ഡ്രഗ് കണ്ട്രോളറെ അറിയിച്ചിരുന്നതായി ഭാരത് ബയോടെക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.അതേക്കുറിച്ച്‌ വിശദമായി പരിശോധിച്ചുവെന്നും വാക്സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കമ്പനി വിശദീകരിച്ചു.