കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊറോണ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് ഉള്ള്യോരി മലബാര്‍ മെഡിക്കല്‍ കോളേജിൽ രോഗിയായ യുവതിയെയാണ് ആശുപത്രി ജീവനക്കാരനാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയ ആളൊഴിഞ്ഞ സ്ഥലത്തക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും എടുത്ത ഇയാള്‍ മെസേജുകളയച്ചിരുന്നു. ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നടപടികളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല.
കൊറോണ തുടങ്ങിയ ആദ്യ മാസങ്ങളില്‍ തന്നെ രോഗികള്‍ക്കുനേരെ പീഡനശ്രമങ്ങള്‍ നടന്നിരുന്നു. കൊറോണ രോഗികയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഉണ്ടായിട്ടും അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.