Home National നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യത; ബിഹാറിൽ ബിജെപിയുടെ റിമോട്ട് കൺട്രോൾ സംവിധാനം

നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യത; ബിഹാറിൽ ബിജെപിയുടെ റിമോട്ട് കൺട്രോൾ സംവിധാനം

0

പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻഡിഎ യോഗം ഇന്ന് ചേരാനിരിക്കെ റിമോട്ട് കൺട്രോൾ ഭരണത്തിന് ബിജെപി സംസ്ഥാന ഘടകം തിരക്കിട്ട നീക്കം തുടങ്ങി. എൻഡിഎയിലെ വലിയ കക്ഷി ബിജെപിയാണെന്നതിനാൽ പാർട്ടിയായിരിക്കും ഇനി ഭരണം നിയന്ത്രിക്കുകയെന്ന് വ്യക്തം. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ഇക്കാര്യം എൻഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിൻ്റെ നിലപാട്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് നിതീഷ് ഈ സമീപനമെടുത്തത്. എന്നാൽ നിതീഷിന് അധികനാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാകില്ലെന്ന് ഉറപ്പാണ്. ഇതറിയാവുന്നതിനാലാണ് തന്ത്രപരമായ നിലപാടിലേക്ക് നിതീഷ് മാറിയത്.

മുഖ്യമന്ത്രി സ്ഥാനം നിതീഷിന് ഔദാര്യമായി നൽകിയാലും ആഭ്യന്തരം, ധനകാര്യം, വ്യവസായം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ബിജെപി പിടിച്ചെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി തന്നെയാകും ഉപമുഖ്യമന്ത്രി. ആഭ്യന്തര വകുപ്പും സുശീൽകുമാർ മോദിക്കായിരിക്കും ലഭിക്കുകയെന്നാണ് സൂചന.

അതേസമയം തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ഇന്ന് ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ അവകാശവാദം സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. ബിജെപിയും ജെഡിയുവും കൂടാതെ ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. എംഎല്‍എമാര്‍ക്കു പുറമേ, മുന്നണിയിലെ എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, വകുപ്പുകള്‍ തുടങ്ങിയവെയെല്ലാം നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും. ദീപാവലിക്ക് ശേഷം നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നാണ് സൂചന.

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ക്കുന്നതിലും ഇന്നത്തെ നേതൃയോഗം തീരുമാനമെടുക്കും. 16 ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്നാണ് വിവരം. അന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെക്കുകയും, ഗവര്‍ണറെ കണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദവും ഉന്നയിച്ചേക്കും.

ഇതിനിടെ, മഹാസഖ്യത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ രംഗത്തെത്തി. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായിയെന്ന് ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിൻ്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിനെ ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here