വാഷിംഗ്ടൺ: ലോകം മുഴുവന്‍ കൊറോണ വൈറസിനെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള വാക്‌സിന്‍ പരീക്ഷണത്തിലാണ്. ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്താനുള്ള മരുന്ന് ആര് കണ്ടുപിടിക്കുമെന്നുള്ള ആകാംഷയുമുണ്ട്. എന്നാല്‍, ഇതിനിടെ ഗവേഷകര്‍ ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ലോകത്ത് 1.3 ദശലക്ഷം ആളുകളുടെ ജീവനെടുത്ത നോവല്‍ കൊറോണ വൈറസിനെ മാരകമാക്കുന്നത് അതിനുള്ളിലെ ഒരു ജീന്‍ ആണ്.
വൈറസിലെ ഓവര്‍ലാപ്പു ചെയ്യുന്ന ജീനുകള്‍ അല്ലെങ്കില്‍ ജീനുകള്‍ക്കുള്ളിലെ ജീനുകള്‍ ഗവേഷകര്‍ കണ്ടെത്തി. ഇത് ഹോസ്റ്റ് സെല്ലുകള്‍ക്കുള്ളില്‍ വേഗത്തില്‍ പടരാന്‍ വൈറസിനെ സഹായിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. യുഎസിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെ പുതിയ പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ഇതില്‍ കൊറോണ വൈറസിലെ 15 ജീനുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിലൂടെ കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കുന്നതില്‍ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഓവര്‍ലാപ്പുചെയ്യുന്ന ജീനുകള്‍ സമാനമായ മറ്റ് കൊറോണ വൈറസുകളേക്കാള്‍ SARS-CoV-2 നെ കൂടുതല്‍ അപകടകരമാക്കുന്നത് എങ്ങനെയാണെന്നുള്ള വിശദവിവരങ്ങള്‍ ഇ-ലൈഫ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കൊറോണ വൈറസുകള്‍ വലിയതോതില്‍ പെരുകാനും ഹോസ്റ്റിന്റെ പ്രതിരോധശേഷി തടയാനും സ്വയം പടരാനും വേണ്ടി പരിണമിച്ചുണ്ടായ ഒരു മാര്‍ഗ്ഗമായിരിക്കാം ഓവര്‍ലാപ്പുചെയ്യുന്ന ജീനുകള്‍ എന്ന് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ നിന്നുള്ള പഠനത്തിന്റെ മുഖ്യ എഴുത്തുകാരന്‍ ചേസ് നെല്‍സണ്‍ പറഞ്ഞു.