Home State ലഹരി വസ്തുക്കള്‍ നിരന്തരം വ്യാപാരം നടത്തിയെന്ന് അനൂപ് ; ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അനൂപ്

ലഹരി വസ്തുക്കള്‍ നിരന്തരം വ്യാപാരം നടത്തിയെന്ന് അനൂപ് ; ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അനൂപ്

0

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ മുഹമ്മദ് അനൂപിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അനൂപ് സമ്മതിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു. ലഹരി വസ്തുക്കള്‍ നിരന്തരം വ്യാപാരം നടത്തിയെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചതായി ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിന്റെ ആജ്ഞ അനുസരിച്ചാണ് അനൂപ് പ്രവർത്തിച്ചതെന്നും അനൂപ് പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി എടുത്ത ലോണും മറ്റ് കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ഇഡി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

അനൂപിന്റെ അക്കൗണ്ടിലേക്ക് നിരന്തരമായി വലിയ തുക ബിനീഷ് കൈമാറിയെന്നും ഇഡിയുടെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇഡിയുടെ ജാമ്യാപേക്ഷയെ ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തു.

ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ഇഡി. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്.

മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് അനൂപ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും ഇഡി അഭിഭാഷകൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here