ചെന്നൈ: തമിഴ്‍നാട്ടിൽ ബിജെപിയുടെ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു. ബാബ്റി മസ്ജിത്ത് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽ യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉൾപ്പടെ ആരോപിക്കുന്നു. തിരുവള്ളൂരിലാണ് പൊലീസ് യാത്ര തടഞ്ഞത്.
ബിജെപി തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. രാവിലെ പൂനമല്ലിക്ക് സമീപത്തും പൊലീസ് യാത്ര തടഞ്ഞിരുന്നു. തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ച് എൽ.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവർത്തരേയും അറസ്റ്റ് ചെയ്തു. മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര. കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചത്.
അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. യാത്രക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ സർക്കാർ അനുമതിയില്ലെങ്കിലും പ്രശ്നമില്ല മുരുകൻ അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബിജെപി യാത്ര ആരംഭിച്ചത്.
ഒരു ഭക്തൻ എന്ന നിലയിൽ മരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാൻ ആർക്കും കഴിയില്ലെന്ന് തിരുത്തണി മുരുകൻ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോൾ എൽ. മുരുകൻ പറഞ്ഞു. ഇന്ന് രാവിലെ എൽ. മുരുകന്റെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങൾക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയത്. എന്നാൽ ഈ നിബന്ധന ബിജെപി അംഗീകരിച്ചില്ല.
അനുമതി ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് പോലീസ് യാത്ര തടയുകയും എൽ. മരുകൻ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥലത്ത് ചെറിയതോതിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ആറുജില്ലകളിൽ നിന്നെത്തിയ 1200-ഓളം പോലീസുകാർ തിരുത്തണി മുരുകൻ ക്ഷേത്രത്തിന് മുന്നിൽ സുരക്ഷയൊരുക്കിയിരുന്നു.
മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പർകൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിൽ മതനിന്ദ ആരോപിച്ച് ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുരുകനെ സംരക്ഷിക്കാനെന്ന മുദ്രാവാക്യം ഉയർത്തി വെട്രിവേൽ യാത്ര ബിജെപി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചമുതൽ ഡിസംബർ ആറുവരെയാണ് ബിജെപി സംസ്ഥാനത്ത് ‘വെട്രിവേൽ യാത്ര’യ്ക്ക് പദ്ധതിയിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിൻ്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചർച്ചകൾ സജീവമാണ്. മാറ്റത്തിൻ്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു.
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ. മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോയതിനാണ്