തായ്പെയ്: ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയിൽ മുങ്ങുമ്പോൾ അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് തായ്വാന്. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്വാന് കൈവരിച്ചത്.
553 കൊറോണ കേസുകള്‍ മാത്രമാണ് തായ്വാനില് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് തായ്വാനില് അവസാനമായി സമ്പര്‍ക്കവ്യാപന കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരിയെ എങ്ങനെയാണ് തായ്വാന് അതിര്‍ത്തിക്കപ്പുറം കടത്തിയതെന്ന് പരിശോധിച്ചാല്‍ പഴുതടച്ച രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സുരക്ഷാമുന്‍കരുതലുകളും നിയമംലംഘിക്കുന്നവര്‍ക്കുള്ള കര്‍ശനശിക്ഷയുമാണ് കാരണങ്ങളായി വ്യക്തമാവുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തായ്വാന് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വദേശികളല്ലാത്തവര്‍ക്ക് രാജ്യത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചു. സമ്പര്‍ക്ക വ്യാപനക്കേസുകളില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ചുരുക്കം
ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നിരീക്ഷണം ശക്തമാക്കി. ക്വാറന്റീന് ചെയ്തു. സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കി.
ക്വാറന്റീന് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ ഫെന്‍സിങ് സംവിധാനവും നടപ്പിലാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും നിരീക്ഷണത്തിലാക്കി.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക ഡിജിറ്റല്‍-നോണ്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. മാസ്കിന്റെ പ്രതിദിന ആഭ്യന്തര ഉത്പാദനം പത്ത് മടങ്ങോളം വര്‍ധിപ്പിച്ചു. രാജ്യത്തെമ്പാടും മാസ്ക് വിതരണം ഉറപ്പിച്ചു. റേഷന്‍ അടിസ്ഥാനത്തില്‍ എല്ലാവര്ക്കും മാസ്ക് വിതരണം ചെയ്തു. മാസ്കിന്റെ കയറ്റുമതി വിലക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്നപിഴയും ഈടാക്കി.
പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെ നേരിടാന്‍ തായ്വാന് നേരത്തെ സ്വീകരിച്ചിരുന്ന പ്രതിരോധരീതിയും അനുഭവവും കൊറോണയെ നേരിടാനും ഫലം ചെയ്തു. 2003ലെ സാര്‍സ് വ്യാപനത്തില്‍ 73 പേരാണ് തായ്വാനില് മരണപ്പെട്ടത്. സാര്‍സ്, എച്ച്1എന്‍1. പക്ഷിപ്പനി തുടങ്ങിയവയെ നേരിട്ട അനുഭവപാഠങ്ങള്‍ ജനങ്ങളില്‍ സുരക്ഷാമുന്‍കരുലുകള്‍ ശീലമാക്കാന്‍ പ്രാപ്തരാക്കിയിരുന്നു.