തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ. അക്കിത്തത്തിൻ്റെ സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, ഗവർണർ തുടങ്ങി നിരവധിപേർ മഹാകവിയെ അനുസ്മരിച്ചു.
ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി കവിയെ കുറിച്ച് പറഞ്ഞത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അക്കിത്തം നമ്പൂതിരിയെ അനുസ്മരിച്ചു. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണ്.
കവിതയിലെ സമുന്നതപാരമ്പര്യം എന്നും കാത്തുസൂക്ഷിച്ച അക്കിത്തത്തിന്റെ രചനകളില്‍ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും ആഴത്തില്‍ പ്രതിഫലിച്ചു. ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മലയാള കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു- ഗവർണർ അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം അറിയിച്ചു. കരുണയും സമത്വവും പ്രപഞ്ച ദര്‍ശനമായി കണ്ട മഹാകവിയായിരുന്നു അക്കിത്തമെന്നും മറ്റുള്ളവര്‍ക്കായി പൊഴിക്കുന്ന കണ്ണീര്കണത്തിലും ആനന്ദം കണ്ടെത്തിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കും.