പാറ്റ്ന: ബിഹറാലെ ബക്സറില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മാനഭംഗത്തിന് ശേഷം യുവതിയെയും അഞ്ച് വയസുകാരനായ മകനെയും അക്രമികള്‍ ബന്ധിച്ച് പുഴയിലെറിഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട് ഇവരെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും കുട്ടി മരിച്ചു.
ബക്സറിലെ ഒജ്ഹ ബാരോണ്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഈ കിരാതമായ സംഭവം നടന്നത്. ബാങ്കിലേക്ക് പോവുകയായിരുന്ന യുവതിയെയും മകനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡനത്തിന് ശേഷം തന്നെയും മകനെയും ബന്ധിച്ച ശേഷം പുഴയിലെറിഞ്ഞുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.