ന്യൂഡെൽഹി: കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ റാം വിലാസ് പസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു.
മരണവിവരം മകൻ ചിരാഗ് പസ്വാനാണ് ട്വീറ്റ് ചെയ്തത്. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രിയായ പസ്വാന് അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതെ തുടർന്ന് വിശ്രമത്തിലായിരുന്നു.
വി പി സിംഗ്, ഐ കെ ഗുജറാൽ, ദേവഗൗഡ,വാജ്പേയി മൻമോഹൻ സിംഗ് , നരേന്ദ്രമോദി എന്നിവരുടെയെല്ലാം മന്ത്രി സഭകളിൽ ബിഹാറിൽ നിന്നുള്ള നേതാവായ പസ്വാൻ അംഗമായി. ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രി മന്ത്രിയാണ്. എട്ട് തവണ ലോക്സഭാ അംഗവും നിലവിൽ രാജ്യസഭാ എംപിയുമായിരുന്നു.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1969 ൽ ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1974 ൽ പാസ്വാൻ ലോക്ദലിൽ ചേർന്നു, അതിന്റെ ജനറൽ സെക്രട്ടറിയായി. അടിയന്തരാവസ്ഥയെ എതിർത്ത് അറസ്റ്റിലായി. 1977 ൽ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ജനതാ പാർട്ടി അംഗമായി ലോക്സഭയിൽ 1980, 1989, 1996, 1998, 1999, 2004, 2014 എന്നീ വർഷങ്ങളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . 2000 ൽ ലോക് ജനശക്തി പാർട്ടി (എൽജെപി) രൂപീകരിച്ചു. തുടർന്ന്, 2004 ൽ ഭരണകക്ഷിയായ യുപിഎ സർക്കാരിൽ ചേർന്നു.
രാസവള, രാസവള മന്ത്രാലയത്തിലും സ്റ്റീൽ മന്ത്രാലയത്തിലും കേന്ദ്രമന്ത്രിയായി. 2009 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2010 മുതൽ 2014 വരെ രാജ്യസഭാംഗമായി. 2014 ൽ ഹാജിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ചില്ല. രാജ്യസഭാംഗമായി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.