കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ. കളമശ്ശേരി കൊറോണ സെൻ്ററിൽ നിന്നാണ് മൂന്നാം വട്ടമാണ് പൊലീസിൻ്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. കോലഞ്ചേരി കോളേജിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയാണ് ‘ഡ്രാക്കുള സുരേഷ്’ പുത്തൻകുരിശ് പൊലീസിൻ്റെ വലയിലായത്. 2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകളുള്ള സുരേഷ് 20ൽ അധികം കേസുകളിൽ പ്രതിയാണ്.
മിക്ക മോഷണങ്ങളും രാത്രിയില്‍ നടത്തിയത് കൊണ്ടാണ് ഡ്രാക്കുള സുരേഷ് എന്ന പേര് വരാന്‍ കാരണം. കൊറോണ പോസിറ്റീവായതിനാൽ വീണ്ടും കളമശ്ശേരിയിലേക്ക് കൊണ്ടുപോയി. പിടികൂടിയ ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും ക്വാറൻ്റൈനിലാകും.
ഇതിന് മുമ്പ് മോഷണത്തിനിടെ രക്ഷപ്പെടാനായി വെള്ളമില്ലാത്ത പുഴയില്‍ ചാടി ഡ്രാക്കുള സുരേഷിന് ഗുരുതരമായി പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്.
അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷണം നടത്താൻ കയറിയ ഇയാൾ വെന്റിലേറ്ററിൽ കുടുങ്ങി ഉറങ്ങിപ്പോയിരുന്നു. അന്ന് പൊലീസെത്തിയാണ് ‘ഡ്രാക്കുള’യെ പുറത്തെടുത്തത്.