വാഷിംഗ്ടൺ: യു.എസിലെ തങ്ങളുടെ ജീവനക്കാരില്‍ 20000-ത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഓണ്‍ലൈന്‍ ഷോപ്പിങ് കബനിയായ ആമസോണ്‍ അറിയിച്ചു. മാര്‍ച്ച് മാസം ആദ്യം മുതല്‍ സെപ്റ്റംബര്‍ 19 വരെ 19,800-ല്‍ അധികം ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
ഇതാദ്യമായാണ് ഇത്തരത്തിലൊരു കണക്ക് കബനി പുറത്തുവിടുന്നത്. ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനു വേണ്ടി അമേരിക്കയില്‍ ജോലി ചെയ്യുന്നത്.
അതേസമയം, യുഎസിലെ സാധാരണക്കാരുടെ ഇടയില്‍ രോഗം വ്യാപിക്കുന്നതപേക്ഷിച്ച് കമ്പനി ജീവനക്കാരുടെ ഇടയില്‍ രോഗ വ്യാപനം കുറവാണെന്ന് കബനി വ്യക്തമാക്കി.ആമസോണ്‍ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും മാസങ്ങള്‍ നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കമ്പനി വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായത്.