തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകർത്താവും അദ്ധ്യാപകനുമായ
ഡോ. പി.എം.മാത്യു വെല്ലൂർ(87) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ മാത്യഇടവകയായ കരിപ്പുഴ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന്.
അനേകം ജീവിതങ്ങളെ തകർച്ചയിൽ നിന്ന് പിടിച്ചുയർത്തിയ ഡോ..എം.മാത്യു കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലായിരുന്നു. ഭാര്യ : സൂസി മാത്യു
മക്കൾ :ഡോ.സജ്ജൻ, ഡോ.റേബ, ലോല
ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ച് വ്യത്യസ്തനായ ഡോ. മാത്യു വെല്ലൂര്‍ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്.
കേരള സർവകലാശാലയിൽ നിന്ന് മനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായി.
പിന്നീട് തിരുവനന്തപുരത്ത് കേരള സർക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളിൽ മേധാവിയായി. സർവ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡിറ്ററായും അദ്ദേഹം ജോലി നോക്കി.
കുടുംബ ജീവിതം, ദാമ്പത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍, എങ്ങനെ പഠിക്കണം പരീക്ഷയെഴുതണംതുടങ്ങി മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നര്‍മം എന്നീ മേഖലകളിലായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.
പിഎം മാത്യു വെലൂരിൻ്റ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.