ന്യൂഡെൽഹി: ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിര്‍ദ്ദേശം എന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങൾ. ആദ്യം കടന്നുകയറിയത് ചൈനയായതിനാല്‍ അവര്‍ തന്നെയാദ്യം പിന്മാറട്ടേയെന്ന നിലപാടിലാണ് ഇന്ത്യ. സെപ്റ്റംബര്‍ ഏഴിന് ചുഷൂലില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുഭാഗത്തുമുള്ളവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.
കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ സൈനികപോസ്റ്റുകള്‍ കൈയേറാനോ മുതിര്‍ന്നാലാണ് വെടിയുതിര്‍ക്കാനുള്ള നിർദ്ദേശം ഇന്ത്യ നല്‍കിയിരിക്കുന്നത്. അതേസമയം ലഡാക്ക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യം മുതലെടുത്ത് കൂടുതല്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കശ്മീരിലേക്ക് വലിയ അളവില്‍ ആയുധങ്ങളും മറ്റ് സ്‌ഫോടകവസ്തുക്കളും എത്തിക്കാന്‍ പാകിസ്താന് ചൈന നിര്‍ദ്ദേശം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
കശ്മീരിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐക്ക് ചൈന നിര്‍ദ്ദേശം നല്‍കിയതായാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിയന്ത്രണ രേഖയിലുടനീളം സുരക്ഷസേനയുടെ സാന്നിദ്ധ്യം ശക്തമാക്കിയിട്ടുണ്ട്. കരസേന മേധാവി എം.എം നരവാനെ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് മേധാവി രാകേഷ് അസ്താന, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് മേധാവ് എ പി മഹേശ്വരി തുടങ്ങിയവര്‍ കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും, കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.