തിരുവനന്തപുരം: ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ. താൻ ക്വാറന്റീനിലല്ലായിരുന്നില്ലെന്നും പേരക്കുട്ടിയുടെ പിറന്നാളിന് ബാങ്ക് ലോക്കറിൽ നിന്ന് സ്വർണ്ണമെടുക്കാനാണ് പോയതെന്നും മന്ത്രിയുടെ ഭാര്യ പറഞ്ഞു. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്.
പേരക്കുട്ടികളുടെ പിറന്നാളിന് കൊടുക്കാൻ ആഭരണങ്ങൾ എടുക്കാനാണ് ബാങ്കിൽ പോയതെന്ന് പി.കെ ഇന്ദിര. ലോക്കറിൽ നിന്ന് ആഭരണം എടുത്ത് പത്ത് മിനുട്ടിനുള്ളിൽ ബാങ്കിൽ നിന്നിറങ്ങിയെന്നും ആ സമയത്ത് താൻ ക്വാറന്റീനിലായിരുന്നില്ലെന്നും ഇന്ദിര പറഞ്ഞു
ഇന്ദിരയുടെ വാക്കുകൾ ഇങ്ങനെ. ”കഴിഞ്ഞ വ്യാഴാഴ്ച ഞാൻ ബാങ്കിൽ പോയിരുന്നു. എന്റെ പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ സ്വർണ്ണമെടുക്കാനാണ് ഞാൻ ബാങ്കിൽ പോയത്. എന്റെ പേരക്കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നത് അത്രയും മോശം പ്രവർത്തിയണോ! സ്വർണ്ണമെടുത്ത് പത്തുമിനുട്ടിനുള്ളിൽ ബാങ്കിൽ നിന്ന് ഇറങ്ങി. അപ്പോൾ ഞാൻ ക്വാറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. പിന്നെ 25 ന് ശേഷമേ തിരിച്ചുവരു എന്നുള്ളതുകൊണ്ടാണ് ബാങ്കിൽ പോയത്. അല്ലെങ്കിൽ പോകില്ലായിരുന്നു…” – ഇന്ദിര ഫേസ്ബുക്കിലൂടെ പറഞ്ഞു